Skip to main content

Featured Post

ആത്മാവ് പാടുമ്പോൾ - 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.  "ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!", കാലം പറഞ്ഞു. സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.  ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും... പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകളെ കൂട്ടുപിടിക്കാൻ , എല്ലാത്തിനുമുപരിയായ

സ്വപ്നം

അറിയാതെ തുടങ്ങി അറിയാതെ അവസാനിച്ച ഒരു സുന്ദര സ്വപ്നം .സുഖസുഷുപ്തി നേർന്നു വിളക്കണച്ചുപോയ 'അമ്മ കണ്ണിൽ നിന്ന് മറഞ്ഞതേയുള്ളു .പെട്ടെന്നാണ് അയാൾ കടന്നുവന്നത് .അയാൾ ആരാണെന്നു തിട്ടമില്ല .എവിടെത്തുകാരനെന്നും നിശ്ചയമില്ല .പക്ഷെ കേട്ടുമറന്ന കഥകളിൽ നിന്നും കണ്ടു മറന്ന  മുഖങ്ങളിൽ നിന്നും വ്യത്യസ്തനാണ് അയാൾ .ഇവിടെ  അയാൾ കാമുകൻ അല്ല .അച്ഛനോ സഹോദരനോ അല്ല.ഒരർത്ഥത്തിൽ  പറഞ്ഞാൽ അയാൾ  വെറും ഒരു തൂപ്പുകാരനാണ് .ഉള്ളിൽ കുന്നുകൂടി കിടന്ന നഷ്ടബോധ കൂമ്പാരത്തെ തൂത്തു വൃത്തിയാക്കാൻ വന്നയാൾ .പറയാൻ നാവു മാത്രം ഉള്ള ലോകത്തിൽ നിന്നും മാറി കേൾക്കാൻ ചെവി നൽകിയ ഒരു അജ്ഞാതൻ .അയാളെ ഒരിക്കലും മറക്കരുത് എന്ന് മനസ്സ് പറഞ്ഞു .കണ്ണ് ചിമ്മാതെ ആരാണയാൾ  എന്ന് നോക്കി നിന്നു .പക്ഷെ ശ്രമിക്കും തോറും ആ മുഖം അവ്യക്തമായിക്കൊണ്ടിരുന്നു .അടഞ്ഞു പോയ കണ്ണുകൾ വലിച്ചു തുറന്നപ്പോൾ  ഞാൻ വീണ്ടും എൻ്റെ മുറിയിൽ എത്തിയിരുന്നു.ഒരു നിമിഷത്തെ അന്ധകാരത്തിൽ   എൻ്റെ സ്വപ്നം വറ്റിക്കഴിഞ്ഞിരുന്നു .ഇത് ഭൂതമോ ഭാവിയോ.... നിശ്ചയമില്ല!! .എന്തിരുന്നാലും ഓർക്കാൻ ഇഷ്ടപെടുന്ന ഒരായിരം മുഖങ്ങളിൽ അജ്ഞാതനായ അയാളും ഉണ്ടാവും .തീർച്ച!! .....

Comments

Popular Posts