Skip to main content

Featured Post

ആത്മാവ് പാടുമ്പോൾ - 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.  "ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!", കാലം പറഞ്ഞു. സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.  ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും... പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകള...

ശരി? തെറ്റ്? ജീവിതം?

സത്യവും മിഥ്യയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ ജീവിതം ഇത്രയ്ക്കങ്ങ് മോശമാവില്ല എന്ന് അയാള്‍ക്ക് തോന്നുകയാണ്.ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയാവണമെന്നില്ല.ഒരാളുടെ തെറ്റ് മറ്റൊരാള്‍ക്ക് തെറ്റാവണമെന്നും ഇല്ല.അങ്ങനെയെങ്കില്‍ ശരിയും തെറ്റും നിര്‍ണ്ണയിക്കാനുള്ള അളവുകോല്‍ എന്താണ്?ഈ ചുരുങ്ങിയ ജീവിതത്തില്‍ സ്വന്തം സന്തോഷത്തിനോ അപരന്‍റെ സന്തോഷത്തിനോ പ്രാധാന്യം നല്കേണ്ടത്?ഉത്തരം തീര്‍ച്ചയില്ലാത്ത ഒരായിരം ചോദ്യങ്ങള്‍ തീര്‍ത്ത ചങ്ങല കൊണ്ട് ബന്ധനത്തിലാണ് മനുഷ്യന്‍.ഈ ചങ്ങല ഭേദിക്കാന്‍ കഴിയാത്തടത്തോളം മനുഷ്യന് സ്വന്തം ജീവിതത്തില്‍ സംതൃപ്തി ഉണ്ടാവില്ല എന്ന നിഗമനത്തില്‍ ഒടുവില്‍ അയാള്‍ എത്തിചേര്‍ന്നു.പക്ഷേ ഇതിന്‍റെ ആയുസ്സും യഥാര്‍ത്ഥ ശരി കണ്ടുകിട്ടുന്നിടത്തോളം ‍കാലം മാത്രം.അത് എന്ന് നിശ്ചയമില്ലായ്കയാല്‍ അയാള്‍ തല്ക്കാലത്തേക്ക് തന്‍റെ ചിന്തകള്‍ പൂട്ടി പെട്ടിലാക്കി നല്ലതെന്ന് മനസ്സ് തോന്നിച്ച ഒരു ദിശ ലക്ഷ്യമാക്കി യാത്രയായി.

Comments

  1. അനന്തമജ്ഞാതമവർണ്ണനീയം ഈലോകഗോളം തിരിയുന്നമാർഗം. അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു 😧???

    ReplyDelete

Post a Comment